ദൈവത്തിന്റെ പ്രതിപുരുഷൻ ചെയ്യുന്ന ദൈവികമായ പ്രവൃത്തികളിൽ ഒന്ന്
വത്തിക്കാൻ : മാതൃകാപരവും പുരോഗനമാത്മകവും ധീരവുമായ നിലപാടുകളിലൂടെയും പ്രസ്താവനകളിലൂടെയും വിശ്വാസി സമൂഹത്തെയും ലോകത്തെ തന്നെയും വിസ്മയിപ്പിക്കുന്ന ഒരു വ്യക്തിത്വമാണ് ഫ്രാൻസിസ് മാർപാപ്പ. കഴിഞ്ഞ ദിവസം അദ്ദേഹമെടുത്ത ഒരു വിപ്ലവകരമായ തീരുമാനവും അത്തരത്തിൽ ഒന്നായിരുന്നു. പുരോഹിത വർഗ്ഗത്തിന് ഒന്നടങ്കം മാതൃകാ സന്ദേശമാകുന്ന ഒരു തീരുമാനം.
ആഡംബര കാർ വിപണിയിലെ മുടിചൂടാമന്നരായ ലംബോർഗിനി കമ്പനി തങ്ങളുടെ പുതിയ ഒരു മോഡൽ കാർ പോപ്പിന് സമ്മാനിച്ചു. രണ്ട് കോടിയിൽപരം വില വരുന്ന ആ കാര്‍ ലേലം ചെയ്ത് വില്‍ക്കാനൊരുങ്ങുകയാണ് പോപ്പ്. ഐഎസ് വിതച്ച ദുരിതം പേറുന്ന ഇറാഖിലെ പാവങ്ങൾക്ക് വേണ്ടിയാണ് ആ പണം. പോപ്പിന്റെ കാർ ആയതുകൊണ്ട് തന്നെ ലേലത്തിൽ ആ വാഹനത്തിന് ലഭിക്കുന്ന വില വിപണി വിലയുടെ പല മടങ്ങായിരിക്കും എന്നതിൽ സംശയമില്ല.
സ്വർണ്ണ ചായം കൊണ്ടലങ്കരിച്ച് പ്രത്യേകമായി നിര്‍മിച്ച വെളുത്ത ഹ്യുറാകാൻ ശ്രേണിയിൽ പെട്ട കാറാണ് പോപ്പിന് കമ്പനി സമ്മാനിച്ചത് . പോപ്പിന്റെ വസതിയുടെ മുന്നില്‍ ലംബോര്‍ഗിനി അധികൃതര്‍ നേരിട്ടെത്തിയാണ് കാര്‍ സമ്മാനിച്ചത്. കാറിന് മുന്നില്‍നിന്ന് പ്രാര്‍ത്ഥിച്ച പോപ്പ് ബോണറ്റില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. പിന്നീടാണ് ഇത് ലേലം ചെയ്ത് വില്‍ക്കുന്ന കാര്യം പോപ്പ് അറിയിച്ചത്. നേരത്തേയും അദ്ദേഹം ഇതുപോലെ സമ്മാനമായി ലഭിച്ച ആഢംബര വസ്തുക്കള്‍ വിറ്റ് പണം ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. 2018 ആദ്യം തന്നെ പുതിയ ലംബോര്‍ഗനിയുടെ ലേലവും നടക്കും.
പലപ്പോഴും വിപ്ലവാത്മകമായ തീരുമാനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും സഭയെ ഞെട്ടിച്ചയാളാണ് പോപ്പ് ഫ്രാന്‍സിസ്. കളിമണ്ണ്കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചുവെന്നും ഏതാനും ദിവസംകൊണ്ട് ദൈവം പ്രപഞ്ചം സൃഷ്ടിച്ചുവെന്നുമുള്ള കഥകളെ തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞത് ദൈവം ഒരു മാജിക്കുകാരനല്ല എന്നാണ്. “ദൈവമൊരു മാജിക്കുകാരനല്ല. അദ്ദേഹത്തിന്റെ കയ്യില്‍ മാന്ത്രികവടിയില്ല. സൃഷ്ടി സംബന്ധിച്ചുള്ള ഉല്‍പ്പത്തി പുസ്തത്തിന്റെ വ്യാഖ്യാനം ശരിയല്ല. പ്രപഞ്ചം ഈ രീതിയിലായത് ആറോ ഏഴോ ദിവസംകൊണ്ടല്ല, കോടാനുകോടി വര്‍ഷത്തെ പരിണാമ പ്രക്രിയയിലൂടെയാണ്”, ഇങ്ങനെയാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ബിഗ് ബാംഗ് തിയറി ശരിവച്ച് ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തെ അദ്ദേഹം ഇങ്ങനെ തള്ളിപ്പറഞ്ഞത് വലിയ വിവാദത്തിന് വഴിവെച്ചു. കളിമണ്ണ് സിദ്ധാന്തം തലയിലേറ്റി നടന്ന മതമനസുകളില്‍ ശാസ്ത്രത്തിന്റെ പ്രാധാന്യം അദ്ദേഹം പകര്‍ന്നുനല്‍കി. വിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ക്ക് പൗരോഹിത്യം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്രിസ്തു കാണിച്ചുതന്ന മാതൃകയ്ക്ക് എതിരായി ജീവിതം നയിക്കുന്ന ക്രിസ്ത്യാനികളേക്കാള്‍ ദൈവത്തിന് പ്രിയപ്പെട്ടവര്‍ നിരീശ്വരവാദികളും കമ്യൂണിസ്റ്റുകാരുമാണെന്നായിരുന്നു സഭയെ നടുക്കിയ അദ്ദേഹത്തിന്റ മറ്റൊരഭിപ്രായം.
പിന്നീട് കാല്‍ കഴുകള്‍ ശുശ്രൂഷയില്‍ നിലനിന്ന എല്ലാ മുന്‍ രീതികളേയും കാറ്റില്‍ പറത്തി അഭയാര്‍ത്ഥികളായ സ്ത്രീകളേയും പുരുഷന്മാരെയും അദ്ദേഹം ഉള്‍പ്പെടുത്തി. പിന്നീട് കാല്‍കഴുകള്‍ ശുശ്രൂഷയില്‍ സ്ത്രീകളേയും ഉള്‍പ്പെടുത്തണമെന്ന ഒരു നിര്‍ദ്ദേശം അദ്ദേഹം സഭകള്‍ക്ക് നല്‍കി.
മാർപാപ്പയ്ക്ക് സമ്മാനം നല്‍കിക്കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി, കാര്‍ പ്രേമികളുടെ എക്കാലത്തേയും സ്വപ്ന വാഹനമാണ്. ഫെറാറി കാര്‍ കമ്പനിയുടെ ഉടമസ്ഥനായ എന്‍സോ ഫെറാറിയില്‍നിന്ന് നേരിട്ട അപമാനമാണ് ട്രാക്ടര്‍ നിര്‍മാതാവായ ഫെറൂച്ചിയോ ലംബോര്‍ഗിനി എന്ന മുന്‍ ഇറ്റാലിയന്‍ വ്യോമസേനാ മെക്കാനിക്കിനെ പുതിയ കാര്‍ കമ്പനി തുടങ്ങാന്‍ പ്രേരിപ്പിച്ചത്. പിന്നീട് ട്രാക്കുകളില്‍ ഫെറാറി ഭയക്കുന്ന എതിരാളിയാകാന്‍ ലംബോര്‍ഗിനിക്ക് കഴിഞ്ഞു. പിന്നീട് ആഢംബര എസ്യുവികളുടെ ആദ്യ രൂപം നിര്‍മിച്ചതും ലംബോര്‍ഗിനിയാണ്.
വാർത്ത ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…
വത്തിക്കാൻ : മാതൃകാപരവും പുരോഗനമാത്മകവും ധീരവുമായ നിലപാടുകളിലൂടെയും പ്രസ്താവനകളിലൂടെയും വിശ്വാസി സമൂഹത്തെയും ലോകത്തെ തന്നെയും വിസ്മയിപ്പിക്കുന്ന ഒരു വ്യക്തിത്വമാണ് ഫ്രാൻസിസ് മാർപാപ്പ. കഴിഞ്ഞ ദിവസം അദ്ദേഹമെടുത്ത ഒരു വിപ്ലവകരമായ തീരുമാനവും അത്തരത്തിൽ ഒന്നായിരുന്നു. പുരോഹിത വർഗ്ഗത്തിന് ഒന്നടങ്കം മാതൃകാ സന്ദേശമാകുന്ന ഒരു തീരുമാനം.
ആഡംബര കാർ വിപണിയിലെ മുടിചൂടാമന്നരായ ലംബോർഗിനി കമ്പനി തങ്ങളുടെ പുതിയ ഒരു മോഡൽ കാർ പോപ്പിന് സമ്മാനിച്ചു. രണ്ട് കോടിയിൽപരം വില വരുന്ന ആ കാര്‍ ലേലം ചെയ്ത് വില്‍ക്കാനൊരുങ്ങുകയാണ് പോപ്പ്. ഐഎസ് വിതച്ച ദുരിതം പേറുന്ന ഇറാഖിലെ പാവങ്ങൾക്ക് വേണ്ടിയാണ് ആ പണം. പോപ്പിന്റെ കാർ ആയതുകൊണ്ട് തന്നെ ലേലത്തിൽ ആ വാഹനത്തിന് ലഭിക്കുന്ന വില വിപണി വിലയുടെ പല മടങ്ങായിരിക്കും എന്നതിൽ സംശയമില്ല.
സ്വർണ്ണ ചായം കൊണ്ടലങ്കരിച്ച് പ്രത്യേകമായി നിര്‍മിച്ച വെളുത്ത ഹ്യുറാകാൻ ശ്രേണിയിൽ പെട്ട കാറാണ് പോപ്പിന് കമ്പനി സമ്മാനിച്ചത് . പോപ്പിന്റെ വസതിയുടെ മുന്നില്‍ ലംബോര്‍ഗിനി അധികൃതര്‍ നേരിട്ടെത്തിയാണ് കാര്‍ സമ്മാനിച്ചത്. കാറിന് മുന്നില്‍നിന്ന് പ്രാര്‍ത്ഥിച്ച പോപ്പ് ബോണറ്റില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. പിന്നീടാണ് ഇത് ലേലം ചെയ്ത് വില്‍ക്കുന്ന കാര്യം പോപ്പ് അറിയിച്ചത്. നേരത്തേയും അദ്ദേഹം ഇതുപോലെ സമ്മാനമായി ലഭിച്ച ആഢംബര വസ്തുക്കള്‍ വിറ്റ് പണം ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. 2018 ആദ്യം തന്നെ പുതിയ ലംബോര്‍ഗനിയുടെ ലേലവും നടക്കും.
പലപ്പോഴും വിപ്ലവാത്മകമായ തീരുമാനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും സഭയെ ഞെട്ടിച്ചയാളാണ് പോപ്പ് ഫ്രാന്‍സിസ്. കളിമണ്ണ്കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചുവെന്നും ഏതാനും ദിവസംകൊണ്ട് ദൈവം പ്രപഞ്ചം സൃഷ്ടിച്ചുവെന്നുമുള്ള കഥകളെ തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞത് ദൈവം ഒരു മാജിക്കുകാരനല്ല എന്നാണ്. “ദൈവമൊരു മാജിക്കുകാരനല്ല. അദ്ദേഹത്തിന്റെ കയ്യില്‍ മാന്ത്രികവടിയില്ല. സൃഷ്ടി സംബന്ധിച്ചുള്ള ഉല്‍പ്പത്തി പുസ്തത്തിന്റെ വ്യാഖ്യാനം ശരിയല്ല. പ്രപഞ്ചം ഈ രീതിയിലായത് ആറോ ഏഴോ ദിവസംകൊണ്ടല്ല, കോടാനുകോടി വര്‍ഷത്തെ പരിണാമ പ്രക്രിയയിലൂടെയാണ്”, ഇങ്ങനെയാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ബിഗ് ബാംഗ് തിയറി ശരിവച്ച് ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തെ അദ്ദേഹം ഇങ്ങനെ തള്ളിപ്പറഞ്ഞത് വലിയ വിവാദത്തിന് വഴിവെച്ചു. കളിമണ്ണ് സിദ്ധാന്തം തലയിലേറ്റി നടന്ന മതമനസുകളില്‍ ശാസ്ത്രത്തിന്റെ പ്രാധാന്യം അദ്ദേഹം പകര്‍ന്നുനല്‍കി. വിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ക്ക് പൗരോഹിത്യം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്രിസ്തു കാണിച്ചുതന്ന മാതൃകയ്ക്ക് എതിരായി ജീവിതം നയിക്കുന്ന ക്രിസ്ത്യാനികളേക്കാള്‍ ദൈവത്തിന് പ്രിയപ്പെട്ടവര്‍ നിരീശ്വരവാദികളും കമ്യൂണിസ്റ്റുകാരുമാണെന്നായിരുന്നു സഭയെ നടുക്കിയ അദ്ദേഹത്തിന്റ മറ്റൊരഭിപ്രായം.
പിന്നീട് കാല്‍ കഴുകള്‍ ശുശ്രൂഷയില്‍ നിലനിന്ന എല്ലാ മുന്‍ രീതികളേയും കാറ്റില്‍ പറത്തി അഭയാര്‍ത്ഥികളായ സ്ത്രീകളേയും പുരുഷന്മാരെയും അദ്ദേഹം ഉള്‍പ്പെടുത്തി. പിന്നീട് കാല്‍കഴുകള്‍ ശുശ്രൂഷയില്‍ സ്ത്രീകളേയും ഉള്‍പ്പെടുത്തണമെന്ന ഒരു നിര്‍ദ്ദേശം അദ്ദേഹം സഭകള്‍ക്ക് നല്‍കി.
മാർപാപ്പയ്ക്ക് സമ്മാനം നല്‍കിക്കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി, കാര്‍ പ്രേമികളുടെ എക്കാലത്തേയും സ്വപ്ന വാഹനമാണ്. ഫെറാറി കാര്‍ കമ്പനിയുടെ ഉടമസ്ഥനായ എന്‍സോ ഫെറാറിയില്‍നിന്ന് നേരിട്ട അപമാനമാണ് ട്രാക്ടര്‍ നിര്‍മാതാവായ ഫെറൂച്ചിയോ ലംബോര്‍ഗിനി എന്ന മുന്‍ ഇറ്റാലിയന്‍ വ്യോമസേനാ മെക്കാനിക്കിനെ പുതിയ കാര്‍ കമ്പനി തുടങ്ങാന്‍ പ്രേരിപ്പിച്ചത്. പിന്നീട് ട്രാക്കുകളില്‍ ഫെറാറി ഭയക്കുന്ന എതിരാളിയാകാന്‍ ലംബോര്‍ഗിനിക്ക് കഴിഞ്ഞു. പിന്നീട് ആഢംബര എസ്യുവികളുടെ ആദ്യ രൂപം നിര്‍മിച്ചതും ലംബോര്‍ഗിനിയാണ്.
വാർത്ത ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…
No comments:
Post a Comment