Sunday 12 November 2017

സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ കുമ്പസാരം മറ, രഹസ്യങ്ങൾ വെളിപ്പെടുത്തിയാൽ വൈദികനു വഴങ്ങേണ്ടി വരും

കോട്ടയം: കുമ്പസാര രഹസ്യം മറയാക്കി കത്തോലിക്ക സഭയിൽ നടക്കുന്നത് കോടികളുടെ തട്ടിപ്പും ലൈംഗിക ചൂഷണവും. കൊട്ടിയൂർ സംഭവത്തിനു പിന്നാലെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് കത്തോലിക്ക സഭയിൽ നിന്നും പുറത്തു വരുന്നത്. സഭയിലെ ഒരു വിഭാഗം വൈദികരും മേലധ്യക്ഷൻമാരും ലൈംഗിക സുഖത്തിനും പണ സമ്പാദനത്തിനും കുംബസാര രഹസ്യം ഉപയോഗിക്കുന്നുണ്ടെന്ന വിവരമാണ് പുറത്തു വരുന്നത്. 16കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഫാ. റോബിൻവടക്കുംചേരി ഉൾപ്പെടെയുള്ളവർ ഇത്തരം സംഘങ്ങളുടെ തലവൻമാരായിരുന്നുവത്രേ.

മുൻപ് കത്തോലിക്ക സഭയിൽപെട്ട യുവതിയുടെ നേതൃത്വത്തിൽ എറണാകുളം ബിഷപ്പ് ഹൗസിനു മുൻപിൽ ഇതിനെതിരെ സമരം നടന്നിരുന്നു. ഇതിനു പിന്നാലെ സഭയിൽ നിന്നും നിരവധി പേരാണ് ഇത്തരം ആരോപണവുമായി രംഗത്തെത്തുന്നത്. കന്യകമാരായ യുവതികളും വിവാഹിതരായ വീട്ടമ്മമാരും വരെ കത്തോലിക്ക വൈദികരുടെ ഭീഷണിയിൽപെടുന്നുണ്ടത്രേ.
കുമ്പസാര സമയത്ത് അബദ്ധത്തിൽ സംഭവിക്കുന്ന ലൈംഗിക കാര്യങ്ങൾ പറഞ്ഞു പോയാൽ പിന്നീട് ഇതു പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് പതിവാണത്രേ. കൊച്ചിയിലും കോട്ടയത്തും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. കോട്ടയത്തെ പ്രമുഖ ഇടവകയിൽ സുന്ദരിയായ വീട്ടമ്മ അടുത്ത ബന്ധു തന്നെ ലൈംഗികമായി ചൂഷണം ചെയ്ത വിവരം കുമ്പസാര സമയത്ത് വൈദികനോട് പറഞ്ഞു. ഇത് മനസിൽ വച്ച പുരോഹിതൻ പിന്നീട് വീട്ടമ്മയെ കിടപ്പറയിലേക്ക് ക്ഷണിക്കുകയായിരുന്നു. വഴങ്ങിയില്ലെങ്കിൽ വിദേശത്തുള്ള ഭർത്താവിനെ വിവരം അറിയിക്കുമെന്നായിരുന്നു ഭീഷണി. ഭയന്നു വിറച്ച വീട്ടമ്മ ഭർത്താവിനോട് കാര്യങ്ങൾ തുറന്നു പറഞ്ഞതോടെ ഇടവക്കാർ വൈദികനെ പഞ്ഞിക്കിട്ടുവെന്നാണ് നാട്ടു വർത്തമാനം.

കഴിഞ്ഞ ദിവസം മാനന്തവാടി രൂപതയിൽ പാല്ച്ചുരം എന്ന് പള്ളിയിൽ അക്രമം നടന്നിരുന്നു. പള്ളി പണിത കണക്ക് ആവശ്യപ്പെട്ട വിശ്വാസിയേ ഒരു സംഘം ആളുകൾ കുർബാനക്ക് ശേഷം പള്ളിയിൽ ഇട്ട് മർദിക്കുകയും അൾത്താരയിൽ വലിച്ചിഴക്കുകയുമായിരുന്നു. ഈ സഭവത്തേ തുടർന്ന് വിശ്വാസികളേ പരസ്പരം തമ്മിൽ തല്ലിക്കാൻ വൈദീകർ തന്നെ വേണ്ട നേതൃത്വം നല്കുകയായിരുന്നു. ഇവിടെയും കുംബസാര രഹസ്യങ്ങൾ ചോർത്തി പുറത്തുവിട്ടതായി ആരോപണം ഉയരുന്നുണ്ട്. മാനന്തവാടി രൂപതയിലേ ഒരു ഫൊറോന പള്ളി വികാരി കുംബസാര രഹസ്യങ്ങൾ വയ്ച്ച് പണം ആവശ്യപെട്ട വാർത്തകളും പുറത്തുവരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്നുറപ്പാണ്‌. വൈദീകർക്ക് ഇഷ്ടമില്ലാത്തവരുടെ കുംബസാര രഹസ്യങ്ങൾ അവരേ തേജോവധം നടത്താൻ വൈദീകരുടെ ശിങ്കിടികളായ ആളുകൾക്ക് ചോർത്തി നല്കിയതും മാനന്തവാടി രൂപതയിലേ ഒരു പ്രമുഖനായ ഫൊറോനാ വികാരിയാണ്‌. നിയമ നടപടി വരെ ഇതുമൂലം അപമാനം നേരിട്ടവർ അഭിഭാഷകരുമായി ആലോചിച്ചുവരികയാണ്‌.
കത്തോലിക്ക സഭയിലെ ചില വൈദികർ ഇത്തരം ചുഷണങ്ങൾ പതിവാക്കിയിരിക്കുകയാണത്രേ. കൗമാരക്കാരായ കുട്ടികളാണ് മറയില്ലാതെ ലൈംഗിക കാര്യങ്ങൾ വൈദികരോട് വെളിപ്പെടുത്തുന്നത്. ഇത് മുതലാക്കി കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗിക സംതൃപ്തി നേടുന്ന പുരോഹിതരുടെ എണ്ണം സഭയിൽപെരുകി വരികയാണത്രേ. ഇത്തരക്കാരെ വീഴ്ത്താൻ സ്വകാര്യ കുമ്പസാരം നിർബന്ധമാക്കിയ സഭകളും ഉണ്ട്.

ലൈംഗിക ചൂഷണത്തിനു സമാനമാണ് സാമ്പത്തിക ചൂഷണവും. കള്ളപ്പണ ഇടപാടുകൾ, ബിസിനസ് രഹസ്യങ്ങൾ, ബിസിനസകളിൽ ലഭിക്കുന്ന അമിത ലാഭം തുടങ്ങിയവ വൈദികർ കുമ്പസാരത്തിലൂടെ മനസിലാക്കും. തുടർന്ന് ഇത് മുതലാക്കി ആളുകളിൽ നിന്നും പണം തട്ടുന്നവരും ഉണ്ടത്രേ. കൊടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്തുന്നവരും ഉണ്ട്. മേലധ്യക്ഷൻമാരുടെ പിന്തുണയോടെയാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം.

No comments:

Post a Comment