Wednesday 1 November 2017

ലൗ ജിഹാദിനെ പറ്റി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ക്രിസ്ത്യൻ സംഘടന.. പെൺകുട്ടിയുടെ മനസ് മാറ്റാൻ അത്ഭുത അറബി മന്ത്രം.. ബീച്ചിലോ പാർക്കിലോ കൊണ്ടുപോയി ഈ മന്ത്രം കേൾപ്പിക്കും.. പിന്നെ പെൺകുട്ടിക്ക് സംഭവിക്കുന്നത്



അടുത്തകാലത്തായി ഏറ്റവുമധികം ചര്‍ച്ചചെയ്യപെട്ട ലവ് ജിഹാദ് എന്ന വിഷയത്തില്‍

ഇതരമതത്തിലുള്ള പെണ്‍കുട്ടികളുടെ മനം മാറ്റാന്‍ അറബി മാന്ത്രികവും ഉപയോഗിക്കുന്നു എന്ന ഞെട്ടിക്കുന്ന പുതിയ കണ്ടെത്തലുമായി ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ എന്ന സംഘടന രംഗത്ത് , ഇതിനു മുന്‍പ്‌ കേരളത്തില്‍ വ്യാപകമായി ഫുഡ്‌ ജിഹാദ് നടപ്പാക്കപെടുന്നു എന്ന ആരോപണവുമായി വന്ന ഈ സംഘടന വീണ്ടും പുതിയ വെളിപെടുത്തല്‍ നടത്തിയിരിക്കുന്നത് സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ്, ഇത് സംബന്ധിച്ച് തെളിവായി ഫോണ്‍ സംഭാഷണം അടങ്ങിയ വീഡിയോയും അപ് ലോഡ് ചെയ്തിട്ടുണ്ട്.

കേരളത്തില്‍ അടുത്ത കാലത്തായി വിവാദമായ ലവ് ജിഹാദ് കേസുകളില്‍ എല്ലാം തന്നെ സമാനമായ രീതിയിലാണ് പെണ്‍കുട്ടികള്‍ പ്രതികരിക്കുന്നത് എന്നതും ക്രിസ്ത്യന്‍ സംഘടനയുടെ ആരോപണവുമായി കൂട്ടിവായിച്ചുകൊണ്ട് നിരവധി കമന്റ്‌കളും വിമര്‍ശനങ്ങളും പേജില്‍ കാണാം ,

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ,

ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ പ്രസിദ്ധീകരിച്ച ലേഖനം ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അനാവശ്യമായി വര്‍ഗീയത വളര്‍ത്തുന്നവയും അന്ധവിശ്വാസത്തില്‍ അധിഷ്ഠിതവുമാണ് ആ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്ന വസ്തുതകള്‍ എന്നതായിരുന്നു പ്രധാന ആരോപണം. സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കപ്പെട്ടിരുന്ന ആ ലേഖനത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ചില വസ്തുതകള്‍ ഉണ്ട് എന്നതിനാലാണ് അന്ധവിശ്വാസമെന്നു ഞങ്ങള്‍കരുതുന്ന ഭാഗങ്ങള്‍ ഉണ്ടായിട്ടുപോലും ആ ലേഖനം ഞങ്ങളുടെ ഔദ്യോഗിക പേജില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ അദ്ഭുതകരമെന്നു പറയട്ടെ ആ ലേഖനത്തെ അനുകൂലിച്ച് ഒട്ടേറെപ്പേര്‍ ഞങ്ങളുമായി ബന്ധപ്പെടുകയുണ്ടായി. മിക്കവര്‍ക്കും പറയാനുണ്ടായിരുന്നത് അന്ധവിശ്വാസമെന്ന് ഞങ്ങള്‍ എഴുതിത്തള്ളിയ കാര്യങ്ങളെക്കുറിച്ചായിരുന്നു. അറബി മാന്ത്രികം ഉപയോഗിച്ച് ബിസിനസ് തകര്‍ത്തതും, കുടുംബത്തില്‍ ഭിന്നിപ്പുണ്ടാക്കിയതും വിവാഹിതരെപ്പോലും വശീകരിച്ചതുമായ സംഭവങ്ങളുടെ വിവരങ്ങള്‍ പലരില്‍നിന്നും കേട്ടപ്പോളാണ് ഈ വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. പ്രമുഖ പത്രത്തില്‍ അറബി മാന്ത്രികത്തെക്കുറിച്ചുള്ള പരസ്യവും ഫോണ്‍ നമ്പറും ശ്രദ്ധയില്‍പ്പെട്ട ഞങ്ങളുടെ പ്രവര്‍ത്തകന്‍ ആ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു. പരസ്യം നല്‍കിയ ഹുസ്സൈന്‍ മുസ്ലിയാര്‍ എന്ന വ്യക്തിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് അദ്ദേഹത്തിനു മനസ്സിലാക്കാന്‍ സാധിച്ചത്.


‘സ്നേഹവശ്യം’ എന്ന കര്‍മ്മമാണ് അറബി മാന്ത്രികത്തില്‍ വശീകരണത്തിനായി ഉപയോഗിക്കുന്നത്. പെണ്‍കുട്ടി അറിയാതെ തന്നെ അവളെ വശീകരിക്കാന്‍ ഈ കര്‍മ്മം ചെയ്യുന്നതിലൂടെ സാധിക്കുമത്രേ. വശീകരിക്കേണ്ട പെണ്‍കുട്ടിയുടെ ഫോട്ടോയും വശീകരിക്കുന്ന ആളിന്റെ ഏതെങ്കിലും വസ്ത്രത്തിന്റെ ഒരു ഭാഗവും നല്‍കിയാല്‍ ‘സ്നേഹവശ്യം’ പ്രയോഗിക്കാമത്രേ. സ്നേഹത്തിലിരിക്കുന്ന ആളുകളെ തമ്മില്‍ അകറ്റാനുള്ള കര്‍മ്മത്തെക്കുറിച്ചും മുസ്ലിയാര്‍ സംഭാഷണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഭാര്യാഭര്‍ത്താക്കന്മാരെ തമ്മില്‍പ്പോലും അകറ്റാന്‍ പ്രസ്തുത കര്‍മ്മത്തിനു ശക്തിയുണ്ടെന്നാണ് വാദം. ലവ് ജിഹാദിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടികള്‍ സ്വബോധം നഷ്ടപ്പെട്ടവരെപ്പോലെ പെരുമാറുന്നുവെന്നും, തങ്ങളെ പ്രണയക്കുടുക്കില്‍ അകപ്പെടുത്തിയ ആളോട് മാനസിക അടിമത്തം കാണിക്കുന്നുവെന്നും മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദുര്‍ബല മനസ്കരായ പെണ്‍കുട്ടികളെ ഹിപ്നോട്ടൈസ് ചെയ്ത് മാനസിക അടിമത്തത്തിലാക്കുന്നുവെന്നും, പ്രത്യേക മരുന്നു നല്‍കി മാനസികമായി കീഴ്പ്പെടുത്തുന്നുവെന്നും, കൈവിഷം നല്‍കുന്നുവെന്നും പലരും ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ അറബി മാന്ത്രികം പ്രയോഗിക്കപ്പെടുന്നുണ്ടെന്നു തന്നെയാണ് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈനിന്റെ അന്വേഷണം തെളിയിക്കുന്നത്. വിവാഹിതരും, രണ്ടും മൂന്നും കുട്ടികളുടെ അമ്മയായ സ്ത്രീകളും പോലും ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ജിഹാദികള്‍ക്കൊപ്പം പോകുന്ന ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം കേസുകളില്‍ ഇരകളാക്കപ്പെട്ട സ്ത്രീകള്‍ തങ്ങളെ കുരുക്കിലാക്കിയ പുരുഷനോട് മാനസിക അടിമത്തം കാട്ടുകയും ചിന്താശേഷി നശിച്ചവിധത്തില്‍ പെരുമാറുകയും ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

നമ്മുടെ നാട്ടില്‍ നിലവിലുള്ള അന്ധവിശ്വാസ നിരോധനനിയമ പ്രകാരം ഇത്തരം ‘അറബി മാന്ത്രിക’ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാനും ആഭിചാര കര്‍മ്മക്കാരെ തുറുങ്കിലടയ്ക്കാനും നടപടി സ്വീകരിക്കണമെന്ന് ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു


No comments:

Post a Comment